SECTIONS ✖ CLOSE
NOTIFIED NEWS
❱ INFORMATION
❱ SOCIAL MEDIA
❱ SNAKE MASTER
❱ THIRUVANANTHAPURAM
❱ PATHANAMTHITTA
❱ ALAPPUZHA
❱ ERNAKULAM
❱ MALAPPURAM
❱ KOZHIKODE
❱ THIRUVANANTHAPURAM
❱ ALAPPUZHA
❱ PATHANAMTHITTA
❱ ERNAKULAM
❱ MALAPPURAM
❱ KOZHIKODE
❱ EXPLAINER
❱ INTERVIEW
❱ EDITORIAL
❱ INTERVIEW
❱ VARAVISHESHAM
❱ DAY IN PICS
❱ ARTS & CULTURE
❱ SHOOT @ SIGHT
❱ WAYANAD LANDSLIDE
❱ KAUTHUKAM
❱ AGRICULTURE
❱ KIDS CORNER
❱ MAYILPEELI
❱ GURUMARGAM
❱ EDUCATION
❱ WEEKLY PREDICTIONS
❱ YOURS TOMORROW
❱ POLITICAL CARTOON
❱ POCKET CARTOON
❱ BOOK REVIEW
❱ INTERVIEW
FOUNDER EDITOR : K SUKUMARAN BA
MATRIMONY |
REGISTER FREE
Friday, 10 October 2025 1.42 PM IST
INFORMATION
SOCIAL MEDIA
SNAKE MASTER
THIRUVANANTHAPURAM
PATHANAMTHITTA
THIRUVANANTHAPURAM
PATHANAMTHITTA
VARAVISHESHAM
DAY IN PICS
ARTS & CULTURE
SHOOT @ SIGHT
WAYANAD LANDSLIDE
AGRICULTURE
KIDS CORNER
HOME / NEWS 360 / EXPLAINER
50 വർഷം ആ രഹസ്യം കാത്തുസൂക്ഷിക്കും; നോബൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ കർശനമായി പാലിക്കുന്ന ചട്ടം
Friday 10 October, 2025 | 12:34 PM
ഈ വർഷത്തെ നോബൽ പുരസ്‌കാര ജേതാക്കളുടെ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എല്ലാവർഷവും ഒക്ടോബർ ആറ് മുതൽ പത്ത് വരെയുളള തീയതികളിലാണ് വിവിധ മേഖലയിലുളള നോബൽ പുരസ്‌കാര ജേതാക്കളുടെ പേരുകൾ പ്രഖ്യാപിക്കുന്നത്. റോയൽ സ്വീഡിഷ് അക്കാഡമിയാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത്. രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ ലോകത്ത് മഹത്തായ സംഭാവനകൾ നൽകിയവർക്ക് നൽകുന്ന പുരസ്‌കാരമാണ് നോബൽ സമ്മാനം.
ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായാണ് നോബൽ സമ്മാനത്തെ കണക്കാക്കുന്നത്. നോബൽ പതക്കത്തിനും ബഹുമതി പത്രത്തിനും പുറമേ ജേതാവിന് പത്ത് മില്യൺ സ്വീഡൽ ക്രോണ വരെ (2006ലെ കണക്കുപ്രകാരം ആറ് കോടി 26 ലക്ഷം) ലഭിക്കുന്നു. എന്നാൽ പുരസ്‌കാരങ്ങൾക്കായി നോമിനേറ്റ് ചെയ്യുന്നവരുടെ വിവരങ്ങൾ അക്കാഡമി പെട്ടെന്നൊന്നും പുറത്തുവിടാറില്ല. 50 വർഷം വരെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
1896ൽ അന്തരിച്ച സ്വീഡിഷ് ശാസ്ത്രജ്ഞനായ ആൽഫ്രണ്ട് നോബലിന്റെ അവസാന വിൽപത്ര പ്രകാരമാണ് നോബൽ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്. അദ്ദേഹം മരിക്കുന്നതിന് ഒരു വർഷം മുൻപ് തയ്യാറാക്കിയ വിൽപത്രത്തിൽ ഇതുമായി ബന്ധപ്പെട്ടുളള കൂടുതൽ നിർദ്ദേശങ്ങളും ചേർത്തിട്ടുണ്ട്. നോബൽ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഈ ബഹുമതികൾക്ക് നേരിട്ട് അപേക്ഷിക്കാൻ സാധിക്കില്ല. പകരം അക്കാദമിക് വിദഗ്ദരോ മുൻ നോബൽ പുരസ്‌കാര ജേതാക്കളോ പ്രമുഖ ഗവേഷകരോ പാർലമെന്റേറിയൻമാരോ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുളളവരോ ആയിരിക്കണം നാമനിർദ്ദേശം സമർപ്പിക്കേണ്ടത്.
50 വർഷത്തെ രഹസ്യം
ഇത്തരത്തിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്നവരുടെ വിവരങ്ങൾ പുരസ്‌കാരം പ്രഖ്യാപിച്ച് 50 വർഷം വരെ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. നാമനിർദ്ദേശം ലഭിച്ചവരുടെയും നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെയും വിവരങ്ങൾ ഒരു കാരണവശാലും 50 വർഷത്തേക്ക് പുറത്തുവിടരരുതെന്ന് നോബൽ ഫൗണ്ടേഷൻ ചട്ടങ്ങളിൽ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. അതായത് 2025ൽ ഒരു വ്യക്തിയെ നോബൽ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്തിട്ടുണ്ടെങ്കിൽ 2075 വരെ ആ വിവരങ്ങൾ വെളിപ്പെടുത്താൻ പാടുളളതല്ല.
1901 മുതലാണ് ആദ്യമായി ഈ പുരസ്‌കാരം നൽകിതുടങ്ങിയത്. പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്ന രീതി, നിക്ഷ്പക്ഷത,സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം. പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യുന്നവരുടെ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തിയാൽ പലതരത്തിലുളള സമ്മർദ്ദങ്ങൾക്കും കാരണമായേക്കും. അത്തരത്തിലുണ്ടാകുന്ന ചർച്ചകളുടെ ന്യായയുക്തതയെ അപകടത്തിലാക്കുമെന്നും ഫൗണ്ടേഷൻ വിശദീകരിക്കുന്നു. ബാഹ്യ ഇടപെടലുകളിൽ നിന്ന് നോബൽ സമ്മാനത്തെ സംരക്ഷിക്കുകയെന്ന ആഗ്രഹമുളളതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത്.
ഇതിലൂടെ അർഹരായ വ്യക്തികളെ ശുപാർശ ചെയ്യാനുളള സ്വാതന്ത്ര്യം നൽകുന്നുവെന്ന് നോബൽ ഫൗണ്ടേഷൻ അഭിപ്രായപ്പെടുന്നു. 1973ൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിംഗറിന് നൽകിയ സമാധാനത്തിനുളള നോബൽ സമ്മാനം വിയറ്റ്നാം യുദ്ധത്തിനിടയിൽ ആഗോള ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. നാമനിർദ്ദേശം ചെയ്തവരുടെ പേരുകൾ പരസ്യമാക്കിയിരുന്നുവെങ്കിൽ അവർക്ക് രാഷ്ട്രീയ തിരിച്ചടിയോ സമ്മർദ്ദമോ നേരിടേണ്ടി വരുമായിരുന്നുവെന്ന് നിരീക്ഷകർ പറയുന്നു.
ഹിറ്റ്ലറുടെ പേര് പുറത്തായപ്പോൾ
നോബൽ സമ്മാനത്തിന്റെ ചരിത്രത്തിൽ 1939ൽ ഒരു രസകരമായ വിവരം പുറത്തുവന്നിരുന്നു. അഡോൾഫ് ഹിറ്റ്ലറിനെ സമാധാനത്തിനുളള നോബൽ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടുവെന്നായിരുന്നു. ഔദ്യോഗിക രേഖകൾ പ്രകാരം ഹിറ്റ്ലറെ ആക്ഷേപഹാസ്യ പ്രതിഷേധമായാണ് നാമനിർദ്ദേശം ചെയ്തിരുന്നത്. അത് പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഈ വിവരം പുറത്തുവന്നിരുന്നുവെങ്കിൽ ഇത് കടുത്ത പ്രതിഷേധത്തിന് കാരണമാകുമായിരുന്നു.
ഇപ്പോഴത്തെ അവസ്ഥ
244 വ്യക്തികൾക്കും 94 സംഘടനകൾക്കുമാണ് ഇത്തവണ നാമനിർദ്ദേശമുള്ളത്. സ്വയം പ്രഖ്യാപിത നാമനിർദ്ദേശങ്ങളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തിലാണ് ട്രംപ് അടക്കമുള്ളവരുടെ പേര് ഉയരുന്നത്. ഫ്രാൻസിസ് മാർപാപ്പ, ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ടെസ്‌ലാ സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, റഷ്യൻ മുൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ ഭാര്യ യൂലിയ, യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ്, പാലസ്തീനികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസി തുടങ്ങിയവരുടെ പേരും ഇത്തരത്തിൽ കേൾക്കുന്നുണ്ട്.
ഈ വർഷത്തെ സമാധാനത്തിനുളള നോബൽ പുരസ്കാരം ആർക്ക്?
സമാധാന നോബൽ പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകൾ മാത്രമേ അവശേഷിക്കുന്നുളളൂ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെയാണ് ഇത്തവണത്തെ സമാധാന നോബൽ പ്രഖ്യാപനം മുൻവർഷങ്ങളിലേക്കാൾ ശ്രദ്ധാകേന്ദ്രമാകുന്നത്. ഡിസംബർ പത്തിന് നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോയിൽ വച്ചാണ് നോബൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്.
TAGS: NOBEL PRIZE, SECRET, REASONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
RELATED NEWS
ഭൗതികശാസ്‌ത്ര നൊബേൽ സമ്മാനം മൂന്നുപേർക്ക്; നേട്ടം ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണത്തിന്
സ്റ്റോക്കോം: ഈ വർഷത്തെ ഭൗതികശാസ്‌ത്ര നോബൽ പ്രഖ്യാപിച്ചു. ജോൺ ക്ലാർക്ക്, മിഷേൽ എച്ച് ഡെവോറെക്ക്, ജോൺ എം മാർട്ടീനിസ് എന്നിവർക്കാണ്
2025ലെ വൈദ്യശാസ്‌ത്ര നൊബേൽ മൂന്നുപേർക്ക്; പുരസ്‌കാരം പ്രതിരോധ സംവിധാനത്തെക്കുറിച്ചുള്ള ഗവേഷണത്തിന്
സ്റ്റോക്കോം: 2025ലെ വൈദ്യശാസ്‌ത്രത്തിലുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. മേരി ഇ. ബ്രങ്കോ, ഫ്രെഡ് റാംസ്‌ഡെൽ, ഷിമോൺ സകാഗുച്ചി എന്നിവർക്കാണ് സമ്മാനം.
സിപിഎം നേതാക്കൾ അനധികൃതമായി സമ്പാദിച്ചെന്ന ശബ്‌ദരേഖ: ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയ്‌ക്ക് ഒരു വർഷത്തേക്ക് സസ്പെൻഷൻ
തൃശൂർ: സി.പി.എം നേതാക്കൾക്കെതിരായ സംഭാഷണം പുറത്തുവന്ന വിഷയത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനെ പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക്
സാങ്കേതിക വിദ്യയെയും ഒപ്പം കൂട്ടാൻ സിപിഐ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തർക്കമുണ്ടാകില്ലെന്ന് മന്ത്രി രാജൻ
ചണ്ഡിഗഡ്: പാർട്ടി അംഗങ്ങൾക്ക് രാഷ്‌ട്രീയ വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമെന്നും ജനങ്ങളുമായി നിരന്തര സമ്പർക്കം ഉണ്ടാകണമെന്നും സിപിഐ.
KERALA KAUMUDI EPAPER
TRENDING IN NEWS 360
'അനുഭവസമ്പത്ത് വിലമതിക്കാനാവാത്തത്, രോഹിതിനെയും കൊഹ്‌ലിയെയും കൈവിടില്ല'
20 കിലോ ഭാരം കുറയ്ക്കാന്‍ രോഹിത് ശര്‍മ്മ ഒഴിവാക്കിയത് രണ്ട് സാധനങ്ങള്‍; 'ഫിറ്റ്'മാന്‍ ആയതിന് പിന്നിലെ രഹസ്യം
ലാൻഡ് ചെയ്തതിന് പിന്നാലെ വിമാനത്തിലെ യാത്രക്കാരെ തടഞ്ഞ് യുവതി, കാരണം വിചിത്രം
രണ്ടുമാസത്തിനുള്ളിൽ പെട്രോൾ, ഡീസൽ വിലകൾ കാര്യമായി കുറയും? ബമ്പറടിക്കുന്നത് ജനങ്ങൾക്കോ കേന്ദ്രത്തിനോ
ടാറ്റ ട്രസ്റ്റ്സ് അംഗങ്ങളുടെ നിര്‍ണായക യോഗം, ഏറ്റുമുട്ടലിന്റെ പാതയില്‍ നോയല്‍ ടാറ്റയും മെഹ്ലി മിസ്ട്രിയും
PHOTO GALLERY
രണ്ട് പീസാക്കി...
ഭരണസിരാകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രധാന പാതയായ ബേക്കറി ജംഗ്ഷൻ- വഴുതക്കാട് റോഡിലെ തെരുവ് വിളക്കുകൾ വെളിച്ചം പകരാതായിട്ട് കാലങ്ങളേറെയായി. റിസർവ് ബാങ്കടക്കമുള്ള പ്രധാന ഓഫീസുകളും മറ്റ് സ്ഥാപനങ്ങളുമുള്ള റോഡിൽ സാധാരണക്കാരുടെ ആശ്രയമായ അത്യാധുനിക ബസ് സ്റ്റോപ്പും ഇരുട്ടിലായതായി കാണാം.
ശബരിമലയിൽ സംഭാവനയായി ലഭിച്ച സ്വർണം ചെമ്പെന്ന പേരിൽ കടത്തിയ സംഭവത്തിൽ സർക്കാരിനെതിരെ ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
ശബരിമലയിൽ സംഭാവനയായി ലഭിച്ച സ്വർണം ചെമ്പെന്ന പേരിൽ കടത്തിയ സംഭവത്തിൽ സർക്കാരിനെതിരെ ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
TRENDING IN NEWS 360
ഹർഷിത് റാണയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയതെന്തിന്?; സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് അശ്വിൻ
രക്ഷകയായി റിച്ച ഘോഷിന്റെ മരണ മാസ് ഇന്നിംഗ്‌സ്; ദക്ഷിണാഫ്രിക്കയ്ക്ക് 252 റണ്‍സ് വിജയലക്ഷ്യം
'എല്ലാ വീടുകളിലും ഒരാൾക്ക് സർക്കാർ ജോലി': ബീഹാർ തിരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങൾ വാരിയെറിഞ്ഞ് തേജസ്വി യാദവ്
'ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ നിന്ന് പെൺകുട്ടികൾ മാറിനിൽക്കണം, ഇല്ലെങ്കിൽ 50 കഷ്ണങ്ങളായേക്കാം'
47 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടി ശ്രീലങ്കൻ നാവികസേന; വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി
KERALA KAUMUDI
CORPORATE OFFICE
PRIVACY POLICY
PRIVACY POLICY-KAZHCHA
COPYRIGHT POLICY
ADVERTISEMENT DISCLAIMER
PRINT AD RATES
OUR OFFICES
KAUMUDI MEDIA HOUSE
EVENT TICKETS
SHIPPING POLICY
RETURN AND REFUND POLICY
CANCELLATION POLICY
ONLINE DIVISION
EDITORIAL DESK
MARKETING DESK
ADVERTISMENTS
CIRCULATION
BROADCASTING
KAUMUDY TV ADS
KERALAKAUMUDI
KAUMUDY MOVIES
KAUMUDY MOVIES
KERALAKAUMUDI
KAUMUDI GROUP
KERALAKAUMUDI DAILY
KERALAKAUMUDI.COM
KAUMUDI.COM
KAUMUDYMATRIMONY.COM
YOUTUBE CHANNELS
KERALAKAUMUDI NEWS
KAUMUDY MOVIES
SALT AND PEPPER
AROGYA KAUMUDY
COPYRIGHT KERALAKAUMUDI ONLINE
CHIEF EDITOR - DEEPU RAVI
Online Queries call: + 91 99461 08675
Reproduction in whole or in part without permission is prohibitted
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.